നാട്ടിലേക്കുള്ള യാത്രയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു.. നിങ്ങൾ പെട്ടെന്ന് ഇട്ടിട്ടു വന്നാൽ നമ്മൾ എങ്ങനെയാണ് ജീവിക്കുക.. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ ഒരു സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലങ്ങൾ കൂടി നിങ്ങൾക്ക് അവിടെ തന്നെ പിടിച്ചു നിന്നുകൂടെ.. എൻറെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗ്ഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ആയിരിക്കും.. അല്ലെങ്കിൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെത്തന്നെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം… അതിനെല്ലാം മക്കൾ ചെയ്യുന്നതിന് എല്ലാം കണക്കുകൾ ഉണ്ടാകും..
എന്റേത് അങ്ങനെയല്ലല്ലോ.. അങ്ങനെയൊരു ഉത്തരമാണ് എൻറെ മുന്നിൽ തെളിഞ്ഞുവന്നത്.. അങ്ങനെ പല പല ആവലാതികൾ ഒരു രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കേട്ടിരുന്നു എങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ച് കളഞ്ഞിരുന്ന എൻറെ മനസ്സ് ഇനിയെല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്ന് കേട്ട് ഭാവം പോലും ബാധിച്ചിരുന്നില്ല.. ഒരു ഒറ്റ തീരുമാനമായിരുന്നു.. പക്ഷേ അത് എന്റെ അല്ലായിരുന്നു എന്ന് മാത്രം.. എൻറെ അറബിയുടെ തീരുമാനമായിരുന്നു.. ഞാൻ ഗഫൂർ.. ഗഫൂർക്കാ ദോസ്റ്റിലെ ഗഫൂർ അല്ല.. വെറും ഗഫൂർ..
നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസം.. ഭാര്യയും രണ്ടു മക്കളും.. നേരത്തെ പറഞ്ഞില്ലേ അവർ തന്നെ.. കുറച്ചുനേരത്തെ തന്നെ വിവാഹം കഴിഞ്ഞിരുന്നു.. നേരത്തെ എന്ന് പറഞ്ഞാൽ ഇപ്പോൾ പിടിച്ച് അകത്ത് ഇടുമോ എന്ന് പറഞ്ഞിരുന്നല്ലോ.. അവൾക്ക് 18 വയസ്സായോ എന്നൊന്നും ഓർമ്മയില്ല അവൾക്ക്.. അല്ലാട്ടോ എനിക്ക് 18 വയസ്സായിരുന്നു അപ്പോൾ നിങ്ങൾ അവളുടെ വയസ്സ് ഊഹിച്ച് എടുത്തോളൂ.. പാസ്പോർട്ടിൽ രണ്ടുമൂന്നു വയസ്സ് വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ തന്റെ പതിനെട്ടാം വയസ്സിൽ തന്നെ കടൽ കടന്ന് ജിദ്ദയിൽ എത്തി..
ഒരു അറബിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ആയിരുന്നു ജോലി.. ഒരു 28 വർഷം ജോലി ചെയ്തു.. സൗദിയിലെ തന്നെ അറിയപ്പെടുന്ന ഒരു വജ്ര വ്യാപാരി ആയിരുന്നു അയാൾ.. മൂന്നാല് ഭാര്യമാരും അവർക്ക് 10.. 15 മക്കളും ഉണ്ടായിരുന്നു..അയാളുടെ ആദ്യ ഭാര്യയുടെ വീട്ടിലായിരുന്നു എനിക്ക് ജോലി.. ആഴ്ചയിൽ നാലു ദിവസവും മുതലാളി ഈ വീട്ടിൽ തന്നെയായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….