ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ്.. ഞങ്ങൾ ഒളിച്ചോടീട്ട് കല്യാണം കഴിക്കട്ടെ.. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ സ്വന്തം ഭാര്യയിൽ നിന്ന് വന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുരുങ്ങി.. നീ എന്താണ് പറഞ്ഞത്.. മുഖത്തെ ഞെട്ടൽ മറച്ചുകൊണ്ട് ഒരു വിളറിയെ പുഞ്ചിരിയോടുകൂടി സുശീലയേ നോക്കി ശശാങ്കൻ ചോദിച്ചു.. പുട്ടും കടലയും കൂടി കൂട്ടി അടിക്കുന്ന അവൾ ശശാങ്കന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി.. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനി ഉള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്.. അവളുടെ ചോദ്യം കേട്ട് കട്ടൻചായ ഊതി കുടിക്കാൻ മറന്ന നാവിനെക്കാൾ പൊള്ളിയത് ശശാങ്കന്റെ മനസ്സ് ആയിരുന്നു.. അഞ്ചാറു വർഷം പ്രണയിച്ച അവളുടെ വീട്ടുകാരോട് യുദ്ധം ചെയ്ത് നേടിയെടുത്തതാണ് അവളെ.. അഞ്ചാറു വർഷങ്ങളായി ഒരേ പ്ലേറ്റിൽ നിന്ന് തന്നെ ഭക്ഷണം വാരി കൊടുത്തതും അതുപോലെ ഒരേ പായയിൽ ശ്വാസനിശ്വാസങ്ങൾ ഏറ്റുവാങ്ങിയും ഉറങ്ങിയവർ..
എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചു എങ്കിലും ഒരു കുഞ്ഞ് ഇല്ലാത്ത ദുഃഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല.. നീറിനേറി പുകയുന്ന തലയണയോട് അല്ലാതെ.. അതിൽ വല്ലാത്ത സങ്കടം എനിക്ക് ഉണ്ടായിരുന്നു.. പക്ഷേ ഇത്ര പെട്ടെന്ന് സുശീലക്കേ ഇത് എങ്ങനെ ഉണ്ടായി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. അതും ഒരു കൂസലും ഇല്ലാതെ ഉറച്ച ചോദ്യവുമായി.. അവൾ ഒന്നും ആലോചിക്കാതെ തന്നെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട്.. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി ചെറുപഴത്തിൽ പുട്ട് കേറ്റി കഴിച്ചു തുടങ്ങി സുശീല.. ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ സ്വന്തം ദാമ്പത്യത്തിലും മടുപ്പ് ഉടലെടുക്കുമോ എന്ന് സംശയത്തിലായി ശശാങ്കൻ.. എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം മടുപ്പ് ആണല്ലോ..
അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ട് ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ട് മാതാപിതാക്കളും മാതാപിതാക്കളെ വിട്ട് മക്കളും ഒളിച്ചോടി പോകുന്നത്.. ആ കാര്യത്തിൽ തന്റെ സുശീല മാന്യയാണ്.. ഒന്നും ഒളിച്ചു വയ്ക്കാതെ നേരിട്ട് ആ കാര്യം തന്നോട് പറഞ്ഞിരിക്കുന്നു.. അല്ലെങ്കിലും ഏതു കാര്യവും തന്നോട് ധൈര്യത്തോടെ പറയാം എന്ന് സുശീലക്കേ ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.. ഇത്രയും തലപുകഞ്ഞ് ആലോചിക്കാൻ ഞാൻ പറഞ്ഞത് വലിയൊരു യുദ്ധത്തിന്റെ കാര്യമല്ല.. ഇഷ്ടപ്പെട്ട പുരുഷൻറെ കൂടെ ഇനിയുള്ള കാലം ജീവിക്കട്ടെ എന്നാണ്.. സുശീലയുടെ ശബ്ദം ശശങ്കനെ ചിന്തകളിൽ നിന്ന് ഉണർത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…