അച്ഛൻ മരിച്ചു അമ്മയും ഉണ്ണിയും തനിച്ചാകുമ്പോൾ ഉണ്ണിക്ക് ഒരു വയസ്സ് പോലും തികഞ്ഞിരുന്നില്ല.. നട്ടുച്ചയ്ക്കും സൂര്യൻ അസ്തമിക്കും എന്ന അന്നാണ് അമ്മ അറിഞ്ഞതത്രെ.. ജീവിതം ഇരുട്ടിൽ ആയപ്പോൾ കൈ പിടിക്കാനും വെളിച്ചം കാണിക്കാനും ഒരുപാട് പേർ വന്നു പക്ഷേ അമ്മ ഒരു കൈയിൽ മാത്രമേ പിടിച്ചുള്ളൂ.. അത് ഉണ്ണിക്കുട്ടന്റെ കുഞ്ഞു കൈകൾ ആയിരുന്നു.. സർക്കാർ സ്കൂളിൽ നിന്നും കിട്ടുന്ന ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് ഉണ്ണി ചോറ്റുപാത്രത്തിൽ തിരികെ വീട്ടിൽ കൊണ്ട് ചെല്ലുമ്പോൾ ഉണ്ണിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാർ ഉണ്ടായിരുന്നു.. വീട് വിടാന്തരം ജോലി തേടി നടന്ന അമ്മ കരുവാളിച്ച് തുടങ്ങിയപ്പോൾ ഉണ്ണി ഏഴു വയസ്സിൽ കുടുംബനാഥനായി.. പത്രക്കെട്ടുകൾ സൈക്കിളിൽ ചുമന്നു കൊണ്ട് വീടുകളിലേക്ക് എത്തിക്കാനും നാട്ടിൽ ആരുടെയെല്ലാം വീട്ടിൽ വിശേഷങ്ങൾ ഉണ്ടായാലും അവിടെയെല്ലാം പോയി സഹായിക്കാനും ഉണ്ണിക്ക് പ്രായത്തിന്റെ പരിധി ഉണ്ടായിരുന്നില്ല..
സുധയുടെ മകൻ അവളുടെ ഭാഗ്യമാണ് എന്ന് ആളുകൾ അടക്കം പറയും.. ഉണ്ണിക്ക് അവൻറെ അമ്മ ഒരിക്കലും കരയരുത് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ അതിനായി എന്തും ചെയ്യാൻ അവനെ ഒരു മടിയും ഉണ്ടായിരുന്നില്ല.. അമ്മയ്ക്ക് തീപ്പെട്ടി കമ്പനിയിൽ ജോലി കിട്ടിയപ്പോൾ അമ്മ ഉണ്ണിയെ ജോലിക്ക് വിടാതെയായി.. ഉണ്ണിയുടെ വീടിനടുത്ത് പുതിയ താമസക്കാർ വന്നു.. ഉണ്ണി അപ്പോഴേക്കും വളർന്നിരുന്നു.. അയൽ വീട്ടിൽ താമസിക്കുന്ന ആൾ ഇടയ്ക്കൊക്കെ അമ്മയോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിക്കുന്നതും അമ്മ ഒഴിഞ്ഞുമാറുന്നതും കണ്ടതും അവൻറെ കുഞ്ഞു രക്തം തിളച്ചു.. കാരണം അത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും അവനപ്പോൾ ഉണ്ടായിരുന്നു..
പിന്നീട് ഒരു ദിവസം അയാൾ അത് വീണ്ടും ആവർത്തിച്ചപ്പോൾ അയാളെ അവൻ തല്ലി.. എന്നാൽ അയാൾ അവനെ തിരിച്ചു തല്ലിയില്ല ഉണ്ണിയെ സൗമ്യമായി പിടിച്ച് മാറ്റി നിർത്തി.. അയാൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്ന് പിന്നീടാണ് അവന് മനസ്സിലായത്.. അയാൾ എന്തുകൊണ്ടാണ് തിരികെ ഒന്നും ചെയ്യാതിരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അവനെ മനസ്സിലായില്ല.. അമ്മ ആ വർഷത്തേക്കുള്ള വാതിലുകളും ജനലുകളും തുറക്കാതെ തന്നെയായി.. എങ്കിലും അയാൾ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് നോക്കി നിൽക്കുന്നത് അവൻ കാണാറുണ്ട്.. അമ്മയുടെ തീ പോലുള്ള സൗന്ദര്യം പേടിപ്പിച്ച് തുടങ്ങിയതും അക്കാലത്താണ്.. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാൻ കഴിയാതെ അവൻ ഭയപ്പെട്ട് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….