ആ ഹോസ്പിറ്റലിൽ ചാർജ് എടുത്ത് നിമിഷം മുതൽ കാണുന്നതായിരുന്നു അവളെ.. ഒരിക്കലും ഒന്നിനോടും പ്രതികരിച്ച കണ്ടിരുന്നില്ല.. താൻ തന്നെ വന്നിട്ട് ഇവിടെ കാണാൻ തുടങ്ങിയിട്ടും മൂന്നു മാസങ്ങൾ അടുത്ത ആയിരിക്കുന്നു.. പക്ഷേ ഇന്ന് ഈയൊരു നിമിഷം വരെ അവളുടെ ശബ്ദം ഒന്നും കേട്ടിട്ടില്ല.. ആ നോട്ടം ഒന്നിലേക്കും മാറിനിന്ന് കണ്ടിട്ടില്ല.. ആരോടും മിണ്ടാതെ ആരോടും ശ്രദ്ധിക്കാതെ സാധാരണ മനുഷ്യർ പ്രകടിപ്പിക്കുന്ന ഒരു വികാരങ്ങളും പ്രകടിപ്പിക്കാതെ ആശുപത്രികളുടെ പല മൂലകളിലും അവളെ ഏകയായി കാണാറുണ്ടായിരുന്നു.. അവളുടെ നീണ്ട മുടിയിഴകൾ ശ്രദ്ധക്കുറവ് കൊണ്ടാവാം വല്ലാതെ കെട്ടുപിടിച്ചിരുന്നു.. പുരികങ്ങൾ വളർന്ന തമ്മിൽ സന്ധിച്ചിരുന്നു.. നിറയെ പീലുകൾ ഉള്ള നീലമിഴികളിൽ എപ്പോഴും വിഷാദം തളം കെട്ടിയിരുന്നു.. പക്ഷേ അവൻ ഒന്നും ഒരിക്കലും ഒന്നിനോടും കൗതുകത്തോടെ കൂടി നോക്കി കണ്ടിരുന്നില്ല.. പക്ഷേ ഇന്ന് അവളുടെ മിഴികൾ നിറഞ്ഞുവോ..
ആവോ..പക്ഷേ ഒന്ന് ഉറപ്പാണ്.. അവളിൽ നിന്നും വാക്കുകൾ പുറത്തേക്ക് അടർന്നു വീണു.. ഒരിക്കലും കേട്ടിട്ടില്ലാത്ത അവളുടെ ശബ്ദം നിലവിളികളുടെ രൂപത്തിൽ ആയിരുന്നു എങ്കിലും അത് പുറത്തേക്ക് തെറിച്ചു.. കുറേസമയം കൂടി ആലോചിച്ച് ഇരുന്നിട്ട് അവൻ നേരെ പുറത്തേക്ക് കടന്നു.. ആ സമയം പതിവില്ലാതെ ഡോക്ടറെ കണ്ടതുകൊണ്ടാണ്.. ഉറങ്ങാൻ കിടന്ന അറ്റൻഡർ സുബ്രഹ്മണ്യം ഒന്ന് ഞെട്ടിയത്.. എന്താ ഡോക്ടർ ശരീരത്തിലേക്ക് പകുതിയോളം വലിച്ച് ഇട്ട പുതപ്പ് തട്ടിമാറ്റിക്കൊണ്ട് എഴുന്നേറ്റ് കൊണ്ട് അയാൾ ചോദിച്ചു.. നമ്മുടെ നന്ദിനി ഇവിടെ വന്നിട്ട് എത്ര നാളായി.. അവളെ ആരാണ് ഇവിടേക്ക് കൊണ്ടുവന്നത്.. അവന്റെ ചോദ്യം കേട്ട് സുബ്രഹ്മണ്യൻ ആദ്യം ഒന്ന് അമ്പരന്നു.. പിന്നെ പതിയെ ചിരിച്ചു..
ഹോ ആ ഊമപെണ്ണ്.. അതിനെ ഇവിടെ കൊണ്ടുവന്നിട്ട് എനിക്ക് തോന്നുന്നു അഞ്ചുമാസം ആയിക്കാണും എന്ന്.. ഇവിടെ കൊണ്ടുവന്നത് പോലീസുകാരാണ്.. ചികിത്സിക്കാൻ കോടതി ഉത്തരവിട്ടത് ആണത്രേ.. അന്നുമുതൽ ഇന്നുവരെ ഒരേ ഭാവം മാത്രമേ അവളിൽ എല്ലാവരും കണ്ടിട്ടുള്ളൂ.. അല്ല സാർ എന്തിനാണ് രാത്രി അവളെ.. അത്രയും പറഞ്ഞുകൊണ്ട് സംശയത്തോടു കൂടി അയാൾ ചോദിച്ചു.. ഒന്നുമില്ല വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്.. അല്ല എന്തായിരുന്നു അവളുടെ മേൽ ഉള്ള കുറ്റം.. സ്വന്തം അച്ഛനെ വെട്ടി നുറുക്കി കൊന്നുകളഞ്ഞു എന്ന്.. അത്രയും ചെയ്തത് പോരാതെ ആ മാംസങ്ങളെല്ലാം എടുത്ത് തെരുവിലെ പട്ടിക്കുട്ടികൾക്ക് ഇട്ടു കൊടുത്തു.. അതും വെറും പതിനേഴാമത്തെ വയസ്സിൽ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…